സ്‌കൂൾ ഒഫ് ഡ്രാമയിലെ അവസാനവർഷവിദ്യാർത്ഥിനിയായ രാധിക, കരീംബോയിയുടെ നാടകത്തിൽ നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം. ”പാരമ്പര്യത്തിൽനിന്നും ശീലങ്ങളിൽനിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയില്ല.” അപമാനിക്കപ്പെട്ട ഒരു ദളിത് യുവതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ‘കലയിൽ കോംപ്രമൈസില്ല’ എന്നു കരുതുന്ന കരീംബോയി ആവശ്യപ്പെട്ടത്. ഒടുവിൽ രാധികയ്ക്കു പകരക്കാരിയായി വസുന്ധരയെത്തി, സ്വമനസ്സാലേ നാടകമവതരിപ്പിച്ചു. പക്ഷേ, പ്രകാശ സംവിധാനം അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സിൽനിന്ന് നിരവധി ക്യാമറകളുടെ ഫ്‌ളാഷുകൾ തുടർച്ചയായി വസുന്ധരയുടെ നഗ്നമേനിയിൽ വെളിച്ചം പ്രവഹിപ്പിച്ചു… ഒറ്റക്കളികൊണ്ട് നാടകാവതരണം നിർത്തുകയും ചെയ്തു.
$3.59Original price was: $3.59.$2.59Current price is: $2.59.
ആശങ്കകള്‍, കൃഷ്ണന്റെ കുടുംബം, റഷ്യ– എം. മുകുന്ദന്റെ മൂന്നു ലഘുനോവലുകള്‍. വ്യത്യസ്തങ്ങളാവുമ്പോള്‍ത്തന്നെ ഈ മൂന്നിനെയും മുകുന്ദന്‍ അജ്ഞാതമായ ഒരു ചരടില്‍ കോര്‍ത്തിണക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ വ്യവസ്ഥാപിതമാവുമ്പോള്‍ ജീര്‍ണിക്കും എന്നുകാട്ടിത്തന്ന ചരിത്രത്തിന്റെ നിയോഗമേറ്റുവാങ്ങുകയാണ് മുകുന്ദന്‍ ഈ ലഘുനോവലുകളുടെ രചനയിലൂടെ.
ഒരിടത്തൊരിടത്തൊരു തട്ടാൻ. തട്ടാന് ഒരു തട്ടാത്തി. ഇരുവർക്കുമായി ഒരു തട്ടാത്തിപ്പെൺകുട്ടി. കുട്ടിക്ക് കെട്ടുപ്രായമായി. കെട്ടിച്ചയക്കാൻ പൊന്നുവേണം. മുകുന്ദന്റെ മനോഹരമായ ആഖ്യാനവൈഭവത്തിന്റെ നിദർശനങ്ങളായ കഥകളുടെ സമാഹാരം.